തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച ആള്‍ അറസ്റ്റില്‍. കൈമുറിഞ്ഞ് ചികിത്സയ്ക്കായി എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്.
ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, എറണാകുളത്തെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം അഴിച്ചുവിട്ടത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇയാള്‍ ഡോക്ടര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. യുവാവ് മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.
The post ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച ആള്‍ അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/f4R0Lid
via IFTTT
No comments:
Post a Comment